Tuesday, 4 September 2012

മാതാ പിതാ ഗുരു ദൈവം.




അധ്യാപാക വൃത്തിക്ക് മഹത്വം നല്‍കുകയും  അതിലൂടെ സ്വന്തം വിദ്യാര്‍ഥിയുടെ ഉള്ളിലേക്ക് വെളിച്ചം പകരുകയും ചെയ്ത എല്ലാ അധ്യാപകര്‍ക്കും ഈ അധ്യാപക ദിനത്തില്‍ ഹൃദയത്തില്‍ തൊട്ട വന്ദനം..

പകര്‍ന്നു കിട്ടിയ ചെറിയ വെള്ളിവെളിച്ചത്തിനു നന്ദി പറയേണ്ട നന്മ നിറഞ്ഞ  ഒരു പാട് അധ്യാപകരുടെ പേരുകള്‍ ഒന്നോര്‍ത്തെടുക്കാനുള്ള ചെറിയ ശ്രമമാണ് ഞാനിവിടെ നടത്തുന്നത്....

എല്ലാവരെയും പോലെ എന്റെയും ആദ്യ ഗുരുനാഥ എന്റെ ഉമ്മ തന്നെയായിരുന്നു.....ശബ്ദങ്ങളുടെയും അക്ഷരങ്ങളുടെയും വാക്കുകളുടെയും ലോകത്ത്‌ എന്നെ കൈപിടിച്ച് പിച്ചവെപ്പിച്ച സ്നേഹ നിധിയായ ആ ഉമ്മയെ ഞാനാദ്യമായി ഓര്‍ക്കുകയാണ്...ശീര്‍ഷകം പറയുന്നത് പോലെ വാപ്പിച്ചി (ഉപ്പയെ ഞാന്‍ അങ്ങിനെയാണ് വിളിക്കാറ്..)തന്നെയായിരുന്നു എന്റെ രണ്ടാമത്തെ അദ്ധ്യാപകന്‍....,. കണക്കിനോടു എനിക്കുള്ള  താല്‍പ്പര്യത്തിനും ആവേശത്തിനും (എന്ജിനീയറിങ്ങിന് ഒപ്പം പഠിച്ചവര്‍ ഒന്ന് കണ്ണടക്കണം.അന്ന് നിങ്ങളുടെ ഒപ്പം കൂടി കണക്ക് കൂട്ടല്‍ തെറ്റി പ്പോയതാണ്..) കാരണം ഉപ്പയായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...അക്ഷരങ്ങള്‍ ഒരുവിധം കൂട്ടി പറയാന്‍ പഠിച്ച കാലം മുതല്‍ ഓരോ ആഴ്ചയും വീട്ടിലേക്കു വരുമ്പോള്‍ കുറച്ചു ഗോലി (എന്റെ നാട്ടിന്‍ പുറത്തു കോട്ടി എന്ന് പറയും, എന്നല്ല അങ്ങിനെ പറഞ്ഞാലേ അറിയൂ..) കൊണ്ടുവരുമായിരുന്നു അദ്ദേഹം.....ഉപ്പ കൊണ്ടുവരുന്ന ഫ്രൂട്സുകളെക്കാള്‍ അടുത്ത സെറ്റ് ഗോലിക്ക് വേണ്ടി കാത്തിരുന്നത് എന്റെ ഓര്‍മ്മയിളിപ്പോഴും ഉണ്ട്....ഇപ്പ്രാവശ്യം എത്ര എണ്ണം കൊണ്ടുവരും, ഇപ്പൊ ഉള്ളതിനോട് പുതിയതും കൂടി കൂട്ടിയാല്‍ എത്രയാവും എന്നെല്ലാം അറിയാനുള്ള ജിക്ഞാസയോടും കൌതുകത്തോടെയുമുള്ള കാത്തിരിപ്പ്‌.....,...ഒരു പാട് ശിഷ്യഗണങ്ങലുള്ള അദ്ദേഹം എനിക്കും ഹിന്ദി അറിയാവുന്ന ചരിത്രമറിയാവുന്ന രാഷ്ട്രീയമറിയാവുന്ന സര്‍വ്വോപരി മറ്റുള്ളവരെ ഉപദ്രവിക്കാതെ എങ്ങിനെ ജീവിക്കനമെന്നരിയാവുന്ന സമ്പൂര്‍ണ്ണ ഗുരുവായിരുന്നു...


സ്കൂളില്‍ പോകുന്നതിനു ഒരു വര്ഷം മുന്‍പ്‌ തന്നെ മദ്രസ്സയില്‍ ചേര്‍ക്കുന്ന രീതി അന്നുണ്ടായിരുന്നത് കൊണ്ട് ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിച്ചത് മദ്രസ്സയില്‍ നിന്നാണ്....ആദ്യാക്ഷരം കുറിച്ച് തന്ന നരൂക്കില്‍ മുഹമ്മദ്‌ മുസ്ലിയാരെകുറിച്ചോര്‍ക്കാതിരിക്കാന്‍ എനിക്കൊരിക്കലുമാവില്ല...




അലിഫില്‍ തുടങ്ങി അടുത്ത വര്ഷം തന്നെ  ഞാനിപ്പോഴും ഏറ്റവും ഇഷ്ടപെടുന്ന എന്റെ  വിദ്യാഭ്യാസ ഘട്ടത്തിലേക്ക്, ഗവ യു പി സ്കൂള്‍ പുത്തൂരിന്റെ തിരുമുറ്റത്തേക്ക് കാലെടുത്തു വെച്ചു.. ചെറിയ ചെറിയ കഴിവുകളെ കണ്ടെത്തി എനിക്ക് പ്രോല്‍സാഹനം നല്‍കിയ ജിയുപിയിലെ വാല്‍സല്യ നിധികളായ ഒരുപാട് അധ്യാപിക/ അധ്യാപകന്മാരുണ്ട്...തറയും പറയും കൊണ്ട് തുടങ്ങി തന്ന മേരി ടീച്ചറിലാണ് എന്റെ ഒന്നാം ക്ലാസ്‌ ആരംഭിക്കുന്നത്...രണ്ടാം ക്ലാസ്സില്‍ ശ്രീദേവി ടീച്ചറും മൂന്നാം ക്ലാസ്സില്‍ കുഞ്ഞിക്കണ്ണന്‍ മാഷും കുഞ്ഞുമനസ്സിലേക്ക് വെളിച്ചം പകര്‍ന്നു...കളി ടീച്ചറെ (പി ടി യുടെ ടീച്ചറാണ്...പക്ഷെ ഇപ്പോഴും ശരിക്കും പേര്‍ എനിക്കറിയില്ല..എല്ലാവരും അങ്ങിനെയായിരുന്നു അന്ന് വിളിക്കാറ്..) ഓര്‍ക്കാതെയും പറയാതെയും പുത്തൂര്‍ സ്കൂളില്‍ പഠിച്ച ഒരു കുട്ടിക്കും അവരുടെ വിദ്യാഭ്യാസ ചരിത്രം പറയാന്‍ കഴിയില്ല...പല്ല് തെച്ചോ , കുളിച്ചോ , ഷര്‍ട്ടിന് ബട്ടന്‍സിട്ടോ, ഷര്‍ട്ടിന് ബട്ടന്സുണ്ടോ, അലക്കിയ ഡ്രസ്സാണോ, ഡ്രസ്സില്‍ ചെളി പറ്റിയിട്ടുണ്ടോ..ഇതിലെന്തെങ്കിലുമൊന്നില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്ന് ടീച്ചറുടെ മുന്‍പില്‍ ആരും പെടില്ല...കണ്ടാല്‍ അടി ഉറപ്പു...കുറച്ചു പേടിപ്പിചിട്ടാണെങ്കിലും ഒരുപാട് ചിട്ടകള്‍ അവര് കാരണം പഠിച്ചിട്ടുണ്ട്....യുപി സ്കൂളിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ടീച്ചര്‍ നാലാം ക്ലാസ്സിലെ എന്റെ ക്ലാസ്സ്‌ ടീച്ചറും കണക്ക്‌ ടീച്ചരുമായിരുന്ന തങ്കമ്മ ടീച്ചറായിരുന്നു....ഉമ്മയോട് പിണങ്ങി വന്ന ദിവസമാനെങ്കില്‍ അത് വരെ ടീച്ചര്‍ക്ക് മനസ്സിലാവുമായിരുന്നു....ഞാന്‍  ഈ എളിയ നിലയിലെങ്കിലും എത്താന്‍ കാരണം എന്റെ വിദ്യാര്‍ഥി ജീവിതത്തിലുടനീളം എനിക്ക് കിട്ടിയ ടീച്ചര്‍സ് കെയറും (കയ്യിലിരിപ്പ് കൊണ്ട് കോളേജ് ലൈഫില്‍ ആ അനുഗ്രഹ വര്‍ഷത്തിനു കുറച്ചു ഇടചോര്‍ച്ച വന്നിരുന്നു എന്നത് സത്യമാണെങ്കില്‍ കൂടി..) ആ കെയറിലൂടെ അറിയാതെ എന്നില്‍ വന്നു ചേര്‍ന്ന ചില നറുങ്ങുവെട്ടങ്ങളുമാണ്...അഞ്ചാം ക്ലാസ്സോട് കൂടി തങ്കമ്മ ടീച്ചര്‍ ക്ലാസ്സെടുക്കാറില്ലായിരുന്നെന്കിലും ആ സ്കൂളില്‍ നിന്ന് വിട്ടു പോരുന്നത് വരെ ആ വാല്‍സല്യം നല്കിപോന്നിരുന്നു...അഞ്ചാം ക്ലാസ്സ് മുതല്‍ കണക്ക് മല്‍സരത്തിനു സ്കൂളിന്റെ പ്രതിനിധിയായി സ്കൂളിന്റെ പുറത്തു  ഞാന്‍ പോയപ്പോഴെല്ലാം  അവസാന നിമിഷം വരെ സൂത്രങ്ങളും സമവാക്യങ്ങളും പറഞ്ഞു തന്നു ടീച്ചര്‍ തന്നെയായിരുന്നു എന്റെ കൂടെ വന്നിരുന്നത്....നാരായണന്‍ കുട്ടി മാഷിന്റെയും ദിവാകരന്‍ മാഷിന്റെയും കണക്ക് പടിപ്പിക്കല്‍ മാസ്മരികമായാണ് എനിക്ക് തോന്നിയിരുന്നത്..എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും ഈ അധ്യാപകരെ കുറച്ചു പേടിയായിരുന്നു എന്ന് മാത്രം....കണക്കെന്നു കേട്ടാല്‍ ഓടി മറയുന്ന വിധ്യാര്തികളെ കണക്ക് പഠിപ്പിക്കാന്‍ ഒരുപായമെന്നോണം  ഒരുപക്ഷെ അവര്‍ വെറുതെ ഒരു ഗൌരവം മുഖത്ത് കാണിച്ചിരുന്നതാവാം..അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ ദിവാകരന്മാഷിനു എന്റെ ആദരാക്ഞലികള്‍..,.ഇംഗ്ലിഷിന്റെ ആദ്യപാടങ്ങള്‍ പകര്‍ന്നു നല്‍കിയ വളരെ സൌമ്യരായ മുഹമ്മദ്‌ മാഷിനെയും രാധാകൃഷ്ണന്‍ മാഷിനെയും സര്‍ക്കസും പോരാട്ടവുമെന്ന ആകര്‍ഷകമായ പുസ്തകം പഠിപ്പിച്ച കോയാലി മാഷിനെയും ഈ കാലഘട്ടത്തില്‍ തന്നെ വ്യക്തിത്വത്തെ വല്ലാതെ സ്വാധീനിച്ചു കടന്നു പോയ സലിം ഉസ്താദിനെയും രാജു മാഷിനെയും നന്ദിയോടെ ഓര്‍ക്കുന്നു.....




ഇനി സേക്രഡ്‌ ഹാര്ട്ടിന്റെ തിരുമുറ്റത്തെ മഞ്ചാടി പെറുക്കി നടന്ന ഞാന്‍ എന്ന ചെറിയ മനസ്സിനെ  വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥതലങ്ങളുടെ കവാടത്തിലേക്ക് കൈപിടിച്ച് നടത്തിയ കുറെയേറെ ഗുരുനാഥരുടെ ഓര്‍മ്മകളില്‍ കൂടി കടന്നു പോവുന്ന ഹൈ സ്കൂള്‍-- - ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാലഘട്ടമാണ്.....ഇപ്പോള്‍ ആ തിരുമുറ്റം കയ്യടക്കിയ പുല്ത്തകിടിയും ഇരുവശത്തു കൂടെയുള്ള പാതയും പണ്ട് ഓര്ക്കു മ്പോള്‍ ഇപ്പോഴും മനസ്സിന് നൈര്‍മ്മാല്ല്യം തോന്നുന്ന കാഴ്ചയായിരുന്നു.വിശാലമായ മുറ്റത്തെ രണ്ടായി മുറിച്ചു കടന്നു പോവുന്ന പടികളോട് കൂടിയ  പാതക്കിരുവശവും സുന്ദരമായ രണ്ടു പൂന്തോട്ടങ്ങളും വരിവരിയായി പന്തലിച്ചു നിന്നിരുന്ന വലിയ മഞ്ചാടി മരങ്ങളുമായിരുന്നു...പള്ളിക്കൂടത്തിലെ ഗുരുവര്യരുടെ മുഴുവന്‍ നന്മയും പ്രതിനിധീകരിക്കുന്നതായിരുന്നു തണല്‍ നിറഞ്ഞ ആ അന്തരീക്ഷം...യുപി വരെ പഠിച്ചതില്‍ നിന്നും വ്യതസ്തമായിരുന്നു കെട്ടിലും മട്ടിലും ഭാവത്തിലും കാഴ്ച്ചയിലുമെല്ലാമിവിടം...

ഇവിടെന്നു അക്ഷരക്കൂട്ടങ്ങള്‍ പെറുക്കിയെടുത്തു  തുടങ്ങുന്നത് എട്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായിരുന്ന സിസിലി സിസ്റ്റരില്‍ നിന്നാണ്...എനിക്കതു വരെ പരിജയമില്ലാത്ത വേഷത്തിലുള്ള ടീച്ചര്‍..സന്മാര്‍ഗവും വേദ പാടവും പഠിപ്പിക്കുന്ന സ്കൂള്‍..എന്തെങ്കിലും ചെറിയ വിശേഷങ്ങള്‍ സ്കൂളില്‍ ഉണ്ടായാല്‍ പോലും അതിനെ കെയര്‍ ചെയ്തു സ്കൂളില്‍ വരുന്ന റവ ഫാതര്‍ ആന്റണി കൊഴുവനാലച്ചന്‍...എല്ലാം എനിക്കും ശരിക്ക് അപരിചിതമായ കാഴ്ചകളായിരുന്നു... പക്ഷെ അഞ്ചു വര്‍ഷത്തെ സേക്രഡ്‌ ഹാര്ട്ടിലെ ജീവിതം പിന്നീട് എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു..അത്രമാത്രം ആ കാലം നൈര്‍മ്മല്ല്യമാക്കിയത്  സ്കൂള്‍ ലൈഫില്‍ ഉണ്ടായ സൌഹൃദത്തെക്കാലും പ്രണയത്തേക്കാളും എനിക്ക് എന്റെ അധ്യാപകരില്‍ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവുമായിരുന്നു. പ്രത്യേകിച്ച് സിസിലി സിസ്റ്ററില്‍ നിന്നും റീന സിസ്റ്ററില്‍ നിന്നും...രക്ഷാകര്‍തൃ മീറ്റിങ്ങുകളില്‍  എന്‍റെ പഠന മികവിനെ എല്ലാ അധ്യാപകരും തരക്കേടില്ലാതെ അഭിനന്ദിക്കുമ്പോള്‍ (ഹൈ സ്കൂളില്‍ എന്റെ ഒപ്പം പടിച്ചവര്‍ക്കറിയാം ഈ രണ്ടു സിസ്റ്റര്‍മാരും എന്നോട് കാട്ടിയ സ്നേഹവും വാത്സല്യവും കൂടാതെ പത്താം ക്ലാസ്സ് വരെ ഞാന്‍ നല്ല ബുധിമാനായിരുന്നു എന്നാ കാര്യവും...:)..) തിളങ്ങുന്ന ഉമ്മയുടെ മുഖം  സിസിലി സിസ്റ്ററിന്റെയും റീന സിസ്റ്റവും ഞാന്‍ റിന്റെയും സ്നേഹ വാത്സല്യങ്ങള്‍ കാണുമ്പോള്‍ ചെറുതായി വാടുന്നുണ്ടോ എന്ന് തോന്നിയപ്പോഴാണ് ഉമ്മ എന്നോട്‌ എടാ എന്നെക്കാള്‍ ഇഷ്ടം നിന്നോട് ഇവര്‍ക്കാണോ എന്ന് ചോദിക്കുന്നത്...പി ടി ജോര്‍ജ്‌ സാറിനെ ഓര്‍ക്കാതെ ഈ സ്കൂളിന് പോലും അതിന്റെ ചരിത്രം മുഴുമിപ്പിക്കാനാവില്ല...ഏറ്റവും നല്ല ഒരധ്യാപകന് ഏറ്റവും നല്ല ഹെഡ് മാസ്റ്ററും പ്രിന്സിപ്പാളുമാവാം എന്നതിന്റെ നേര്‍ ചിത്രമായിരുന്നു അദ്ദേഹം..എന്‍ജിനീയര്‍ ആകാനായിരുന്നു പണ്ടേ ആഗ്രഹാമെന്കിലും അദ്ധേഹത്തിന്റെ കെമിസ്ട്രി ക്ലാസ്സില്‍ ആകൃഷ്ടനായി ഒരു വേള കെമിസ്ട്രിയുമായി മുന്നോട്ടു പോയാലോ എന്ന് പോലും ഞാന്‍ ആലോചിച്ചു പോയിട്ടുണ്ട്. .
കോളേജ് ലൈഫിലെ അധ്യാപക സ്വാധീനത്തെകുറിച്ച് ഓര്‍ക്കുന്നതിനു മുന്‍പ്‌ എന്റെ &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&


          &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

                   &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
                   &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&



" Everybody comes to your life for a reason.....
someone to learn something from you and some to teach something.."

 
ഈ മരുഭുയിലെ മണല്‍ തരികള്‍ പോലും അനുനിമിഷം  എന്നെ ‍ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു..... ജീവിതത്തിലൂടെ കടന്നു പോവുന്ന ഓരോ സൃഷ്ട്ടികളും എന്തെങ്കിലുമൊരറിവ് പകര്‍ന്നു തരാതെ പോകുന്നില്ല എന്നത് തിരിച്ചറിയാതെ പോവുന്ന സത്യമാണ്...പണ്ട് കവി പാടിയ പോലെ...

ആരെല്ലെന്‍ ഗുരു നാഥ
റാരെല്ലെന്‍ ഗുരുനാഥര്‍
പാരിതിലെല്ലാമെന്നെ  
പഠിപ്പിക്കുന്നുണ്ടെന്തോ 

Sunday, 2 September 2012

പിടി വള്ളി തേടുന്ന യുവ.....




....(എന്ജിനീയരിങ്ങു കഴിഞ്ഞു ഇരുപതിനായിരത്തിലധികം പേര്‍, എം ബി ബി എസ്സ് കഴിഞ്ഞു മുവ്വായിരതിലധികം പേര്‍, മാനേജ് മെന്റ് കോഴ്സുകള്‍ കഴിഞ്ഞു പതിനയ്യായിരതിലധികം പേര്‍, ഡിഗ്രി കോഴ്സ് കഴിഞ്ഞു അര ലക്ഷത്തോളം പേര്‍, മാസ്റര്‍ ഡിഗ്രി കഴിഞ്ഞു കാല്‍ ലക്ഷത്തോളം പേര്‍ കൂടാതെ പൊളിയും ഐ ടി ഐ കളും ഐ ടി സികളും കഴിഞ്ഞിറങ്ങുന്ന പതിനായിരങ്ങള്‍,,,,ബി ഫാം കഴിഞ്ഞു ആയുര്‍വ്വേദം കഴിഞ്ഞു, ഹോമിയോ കഴിഞ്ഞു, ജെനറല്‍ നഴ്സിങ്ങും ഡിഗ്രി നഴ്സിങ്ങും കഴിഞ്ഞു അതിലേറെപ്പേര്‍... ഒരു വര്‍ഷത്തില്‍ കേരളത്തിലെ മാത്രം വിവിധ കലാ ശാലകളില്‍ നിന്നും(കേരളത്തിന്റെ പുറത്തെ കോളേജുകളില്‍ നിന്ന് വേറെയും) വ്യവസായ ശാലകളിലും ഹോസ്പിട്ടാലിടി മേഘലകളിലും ടൂറിസം മേഘലയിലും വിദ്യാഭ്യാസ മേഘലയിലും തൊഴില്‍ തേടി പുറത്തിറങ്ങുന്ന തൊഴിലാര്‍ഥികളുടെ ഒരു ചെറു വിവരണമാണ്,,..അനുവര്ഷം ഇതിന്റെ ശതമാനം വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു താനും..,)





ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ മക്കളും മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു വിഭാഗത്തില്‍ പഠിച്ചിറങ്ങി തൊഴിലിനു വേണ്ടി തേരാ പാരാ അന്വേഷിച്ചു നടക്കുമെന്നതില്‍ യാതൊരു സംശയവുമില്ല...


10 ശതമാനത്തില്‍ താഴെ വരുന്ന അതെ സമയം റവന്യു വരുമാനത്തിന്റെ ബഹു ഭൂരിഭാഗവും അകത്താക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ചില സാമ്പത്തിക നിയന്ത്രണം വന്നപ്പോള്‍ അതിനെതിരെ അട്ടഹാസം.....ഈ ബാക്കി വരുന്ന 90 ശതമാനത്തെ പറ്റി ഈ അട്ടഹസിക്കുന്നവര്‍ക്കൊന്നും ഒരു ചിന്തയുമില്ലേ.....
അഭ്യസ്ത വിദ്യരായ കേരളത്തിലെ 70 ശതമാനം യുവാക്കള്‍ക്കും തൊഴിലില്ല....സ്വകാര്യ സംരഭകര്‍ വന്നാലല്ലാതെ ഇവര്‍ക്ക് എവിടെ നിന്ന് തൊഴില് കിട്ടും..കേരളത്തില്‍ ഐ ടി മേഘലയില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ പത്തിരട്ടിയെങ്കിലും മലയാളി സാങ്കേതിക വിദക്തര്‍ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു......ഗള്‍ഫ്‌ ഉള്ളത് കൊണ്ട് കുറച്ചു, വളരെ കുറച്ചു അഭ്യസ്തര വിദ്യരെന്കിലും നാടും വീടും വിടാന്‍ പൂര്‍ണ്ണമായി ആഗ്രഹമില്ലാഞ്ഞിട്ടും ജീവിക്കണം എന്നുള്ളത് കൊണ്ട് വിദേശത്ത് തൊഴിലെടുത്ത് ജീവിക്കുന്നു...ഇവിടെഎല്ലാം മണ്ണിന്റെ മക്കള്‍ വാദം കൊടുമ്പിരി കൊണ്ടിരിക്കുന്നതു കാരണം പിടിച്ചു നില്‍ക്കാന്‍ വെല്ലു വിളികള്‍ ഏറെ....
ബാക്കിയുള്ളവര്‍ നാട്ടില്‍ എന്ത് ചെയ്യുന്നു എന്ന് ജോലിയുള്ളവര്‍ ഒരു പക്ഷെ ചിന്തിച്ചു കാണില്ല.....
എങ്ങിനീയരിംഗ് കഴിഞ്ഞ എന്റെ ഒരു പാട് സുഹൃത്തുക്കള്‍ നാലായിരം മുതല്‍ പതിനായിരം വരെ ശമ്പളത്തിന് വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്നു..ദിവസക്കൂലിക്കാര്‍ക്ക് പോലും അതിന്റെ ഇരട്ടി കിട്ടുമെന്നോര്‍ക്കണം...അത് പോലെ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും കഴിഞ്ഞു ഒരു അവസരവും ലഭിക്കാതെ പഠിച്ച കോഴ്സിനെയോ പഠിച്ച സമയത്തെയോ ജനിച്ച സ്ഥലത്തെയോ പഴിച്ചു ചുമ്മാ വീട്ടിലിരിക്കുന്ന ഹത ഭാഗ്യര്‍ നിരവധി അനവധി......ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്....സ്മാര്‍ട്ട് സിറ്റി കാലതാമസമില്ലാതെ അന്ന് നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ പ്രവാസത്തിലേക്കു കടക്കാതെ അവിടെ തന്നെ ഏതെങ്കിലും കമ്പനിയില്‍ ഒരു പക്ഷെ വല്ല ജോലിയും കിട്ടിയേനെ എന്ന്......കോഴ്സ്‌ കഴിഞ്ഞു മൂന്നു വര്‍ഷത്തോളം നാട്ടില്‍ ജോലി അന്വേഷിച്ചു നടന്ന എനിക്കും നാലായിരത്തിനും എണ്ണായിരത്തിനും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്..ഏറ്റവും ഉയര്‍ന്നു കിട്ടിയ ശമ്പളം പന്ത്രണ്ടായിരമാണ്...അന്യ സംസ്ഥാന ഐ ടി ഹബ്ബുകളില്‍ ഇതിനെക്കാളുംഎത്രയോ ഇരട്ടി ശമ്പളം കൊടുക്കുന്ന സമയത്താണ് നമ്മുടെ നാട്ടില്‍ തൊഴിലന്വേഷകരുടെ ബാഹുല്യവും അവസരങ്ങളുടെ കുറവും കാരണം അഭ്യസ്ത വിദ്യര്‍ പുറത്തു പറയാന്‍ പോലും പറ്റാത്ത വിധം കഷ്ടപ്പെടുന്നത്......നാട്ടില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതായപ്പോള്‍ ഗള്‍ഫിലെത്തുകയും മോശമല്ലാത്ത ഒരു രീതിയിലുള്ള ശമ്പളത്തിന് ഞാന്‍ ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്നത് ദൈവ കൃപ....നാടിനെക്കുറിച്ച് വീടിനെ കുറിച്ചോര്ത്ത് ചിലപ്പോള്‍ ഉറക്കം വരാറില്ലെന്കിലും...
ലോകത് തന്നെ സാന്ദ്രതയില്‍ അഭ്യസ്ത വിദ്യര്‍ ഏറ്റവും കൂടുത്തുള്ള, അതെ സമയം ഏറ്റവും കുറഞ്ഞ തൊഴില്‍ സാധ്യത ഉള്ള സ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയുള്ള സ്വകാര്യ സംരഭകരെ ആകര്‍ഷിക്കുന്നതിനു പകരം അവരെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നവര്‍ ആര്‍ക്കാണ് ഉദക ക്രിയ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല..




എമേര്‍ജിംഗ് കേരളയെ പറ്റിയാണ് പറഞ്ഞു വരുന്നത്.....
എണ്ണപ്പാടങ്ങളോ എള്ള് പാടങ്ങലോ ഇല്ലാത്ത വ്യാപകമായ ധാന്യ വയലുകളോ സ്വര്‍ണ്ണ ഖനികളോ ഇല്ലാത്ത, പരിധിയും പരിമിതിയും ഉള്ള, സര്‍ക്കാര്‍ ജീവനക്കാരെ തീറ്റി പോറ്റി കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തുന്ന സര്‍ക്കാര്‍ വെച്ച് നീട്ടുന്ന ഈ എളിയ പാന 
പാത്രമെങ്കിലും തച്ചുടക്കാതിരിക്കാനുള്ള മനസ്സ് നിങ്ങളെപ്പോലെ ഉള്ളവര്‍ കാണിക്കണം...അടുത്ത തലമുറ വിദ്യാഭ്യാസ വിപ്ലവം കൊണ്ട് വരാന്‍ പോവുന്നവരാണ്.....പഴയ തലമുറയെ ശപിക്കാന്‍ അവര്‍ക്ക് നാം ഒരു കാരണമാവാന്‍ പാടില്ല....പ്രവാസത്തിന്റെ ഭാണ്ഡം അവരും കൂടി പേറാതിരിക്കാന്‍ അവിടെ എമെര്‍ജിംഗ് കേരളയെ പ്പോലെ ഉള്ള വിപ്ലങ്ങള്‍ വന്നെ മതിയാവൂ.....നിങ്ങളെപ്പോലുള്ളവര്‍ എത്ര തട കെട്ടി തടഞ്ഞു നിര്‍ത്തിയിട്ടും കാര്യമില്ല , അത് വരുക തന്നെ ചെയ്യും എന്നത് സത്യമാണ് താനും...കാരണം അത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ ...



കാലങ്ങളായി അഭ്യസ്ത വിദ്യര്‍ക്ക് വേണ്ടി ഒരു നിര്‍മ്മാനത്മക പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടക്കുന്നില്ല എന്നത് വസ്തുതയാണ്...എമേര്‍ജിംഗ് കേരള മുന്നോട്ടു വെച്ച പദ്ധതികള്‍ മുഴുവന്‍ തന്നെ പ്രാവര്തികമായലും ലക്ഷക്കണക്കിന് അഭ്യസ്ത വിദ്യരായ തൊഴില ന്വേഷകര്‍ തൊഴിലില്ലാതെയോ അല്ലെങ്കില്‍ തുലോം തുച്ചമായ വേതനത്തിന് തൊഴിലോടുത്തോ ജീവിക്കേണ്ടി തന്നെ വരും.....
ഒരു ചെറു വിരലെങ്കിലും അനക്കുന്നവരോട് നഖ ശിഖാന്തം എതിര്‍പ്പ് പ്രകടിപ്പിക്കാതെ അതിനെ അനുകൂലിക്കുകയാണ് വേണ്ടത് എന്നാണു എനിക്ക് തോന്നുന്നത്....കാരണം യോഗ്യതയുള്ളവര്‍ ഭീകരമാം വണ്ണം കൂടി വരികയും അവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം അതി ദയനീയമായി കുറഞ്ഞു  വരികയും ചെയ്യുന്ന സ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്...
വികസന പ്രവര്‍ത്തങ്ങളെ നഖ ശിഖാന്തം എതിര്‍ക്കുന്നതിന്റെ ഒരര്‍ത്ഥ ശൂന്യതയും പൊള്ളത്തരവും  വെളിവാകുന്ന ഒരു ചിത്രം മനസ്സിലാവനമെന്കില്‍  വളരെ കുപ്രസിദ്ധി ആര്‍ജ്ജിച്ച ഒരു മുന്‍ മന്ത്രിയുടെ ഒരു വിഷയത്തിലെ രണ്ടു സമയത്തെ നിലപാടുകള്‍ നോക്കിയാല്‍ മതി......
നമ്മുടെ മുന്‍ മന്ത്രി എസ് ശര്‍മ്മ  കൊച്ചി വിമാനത്താവളം നിര്‍മ്മാണത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ നടത്തിയ സമര കോലാഹലങ്ങളും, ശേഷം   അന്നത്തെ മുഖ്യ മന്ത്രി തുല്യതയില്ലാത്ത ഇച്ചാ ശക്തി കൊണ്ട് ഈ വിമാനത്താവളം നടപ്പാകിയപ്പോള്‍ അതിന്റെ ഉത്ഘാടന ചടങ്ങിനു ഇതേ ശര്‍മ്മയുടെ ജാള്യത പോലും കാണിക്കാതെയുള്ള നില്‍പ്പും നമുക്ക് മറക്കാന്‍ കഴിയുമോ......?....
ആ സമയത്ത് കുറച്ചു പേര്‍ക്ക് തോന്നിയ എതിര്‍പ്പില്‍ പതറി അന്ന് ആ പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഈ കേരളം എത്ര പിറകോട്ടു പോവുമായിരുന്നു....നെടുമ്പാശ്ശേരി വിമാനത്താവളമില്ലാത്ത ഒരു കേരളത്തെപ്പറ്റി നിങ്ങള്‍ക്ക്‌ ചിന്തിക്കാനാവുമോ ഇപ്പോള്‍.......,,





നിങ്ങള്‍ കുറച്ചു പേര്‍ക്ക് വൈകി വിവേകം ഉദിക്കുന്നതിനു കേരള ജനത സഹിക്കണം എന്ന് പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല....
ശരിയാണ്...നൂറു ശതമാനം പെര്‍ഫെക്റ്റ്‌ ആയി ആരെയെങ്കിലും എന്തിനെയെങ്കിലും നോവിക്കാതെ നമ്മുടെ നാട്ടില്‍ ഒരു പ്രോജെക്ടും കൊണ്ട് വരാന്‍ കഴിയില്ല. ....(അന്ന് നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടുമായി ബന്ധപ്പെട്ടു കുറച്ചു നീര്‍ത്തടങ്ങള്‍ നികത്തി എന്നത് ശരിയാണ്..പക്ഷെ അത് നഷ്ടമായി പ്പോയി, അത് കേരള ജനതയോട് അദ്ദേഹം ചെയ്ത വന്ജനയായി പ്പോയി എന്ന് ഈ ശര്‍മ്മ പോലും പറയില്ല...)..കാരണം ജനവാസ യോഗ്യമല്ലാത്ത മരുഭൂമിയോ കൃഷി യോഗ്യമല്ലാത്ത വാസ്റ്റ്‌ പീടഭൂമിയോ ഒന്നും ഇല്ലാത്ത സ്ഥലമാണ് കേരളം....പക്ഷെ ഉള്ള സൌകര്യങ്ങളില്‍ പരമാവധി അനുരഞ്ജനം ചെയ്തു കുറച്ചു സംരംഭങ്ങള്‍ കൊണ്ട് വന്നെ മതിയാവൂ നമ്മള്‍.......,...



അനാവശ്യമായ വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങള്‍ വന്നു കൊണ്ടിരുന്നെന്കിലും തുറന്ന മനസ്സോടെ അതിനെയെല്ലാം കണ്ട മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടുകളും  എന്ത് സംശയമുണ്ടെങ്കിലും ദുരീകരിക്കുമെന്ന ഉറപ്പും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുമെന്ന പ്രഖ്യാപനവും ഇനിയും മനസ്സിലാവാത്തവര്‍ അല്ലെങ്കില്‍ വിശ്വാസത്തിലെടുക്കാത്തവരുണ്ടെങ്കില്‍ അവരുടെ ലക്‌ഷ്യം മറ്റെന്തോ ആണ്....

വിവാദങ്ങള്‍ ഇനിയും വിളയില്ല എന്ന് തോന്നിയത് കൊണ്ടാണോ എന്തോ തല്‍ക്കാലം മാധ്യമപ്പടയും എമേര്‍ജിംഗ് കേരളയുടെ ക്രിയാത്മകമായ നിര്‍മ്മാണാത്മകതയെ പറ്റി ഇപ്പോഴെങ്കിലും ചര്‍ച്ചകളുടെ വഴികള്‍ തിരിച്ചു വെച്ചത് വളരെ ആശാവഹം....

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ അന്ന് ശ്രീ കെ കരുണാകരന്‍ കാണിച്ച ആര്‍ജ്ജവം, സ്മാര്‍ട്ട് സിറ്റിയില്‍ ഞങ്ങള്‍ നിങ്ങളില്‍ തന്നെ കണ്ട ആത്മാര്‍ഥത ഇന്ന് ശ്രീ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വീണ്ടും കേരള യുവത്വം പ്രതീക്ഷിക്കുന്നു...അതെ, വര്‍ഷത്തില്‍ ലക്ഷം കവിയുന്ന ആശയറ്റ കേരള യുവത്വം....

leave the word "wait n see"..but.,Let's hop n pray......